പോസ്റ്റുകള്‍

2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ലൌ ജിഹാദിനും കഷണ്ടിക്കും..

പുതിയത് പ്രേമജിഹാദാണ്‌. മലയാളികളുടെ (ഇന്ത്യക്കാരുടെ തന്നെയും) ഒരു സൗന്ദര്യബോധത്തില്‍ സുന്ദരക്കുട്ടപ്പന്മാരായ ആങ്കുട്ടികള്‍ ഏറെയും മുസല്‍മാന്മാരായിപ്പോയി എന്തുചെയ്യാം. പെണ്‍കുട്ടികള്‍, ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമൊക്കെ ജാതിമതഭേദമന്യേ ഈ സുന്ദരന്മാരുടെ പുറകെയാണ്. ബാക്കിയുള്ളോര്‍ക്ക് സഹിക്കുമോ? ഭൂരിപക്ഷമാണെന്ന് അഹങ്കരിച്ചു നടക്കുന്ന ഹിന്ദുക്കള്‍ ആണുങ്ങള്‍ക്ക് പ്രത്യേകിച്ചും. അവരെ പറഞ്ഞിട്ട് കാര്യമില്ല. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കേരളത്തില്‍ മാത്രമുള്ള ഒരു പ്രതിഭാസവുമല്ല. ഉത്തര്‍ പ്രദേശിലും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും കോളേജുകളില്‍ 'ലൌ ജിഹാദ്' നടക്കുന്നു എന്നുപറഞ്ഞ്‌ സംഘപരിവാരങ്ങള്‍ വിറളിപൂണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. കിട്ടിയ ചാന്‍സിലൊക്കെ ഭീഷണി മുഴക്കുകയും അടിക്കാന്‍ പറ്റിയാല്‍ അടിക്കുകയും ഒക്കെ ചെയ്തുകൊണ്ട്. [ബോംബെക്കാരി പരോമിത വോറ ഇതിനെപ്പറ്റി ഒരു പടവും പിടിച്ചിരുന്നു.] കേരളത്തിലും ഇത് പുതിയ കഥയല്ല. എന്‍റെ 'മോന്റമ്മ'യും ഒരു മുസ്ലിം യുവാവിനെ കുറച്ചുകാലം പ്രേമിച്ചു, ആര്‍ എസ് എസുകാര്‍ അന്നും വെട്ടാന്‍ നടന്നു. കല്യാണവും മതം മാറ്റവ

മുത്തൂറ്റ് പോളും മുത്തൂറ്റ്‌ നാസറും ഒരു വഴിപോക്കനും കുറെ ദളിതരും

മുത്തൂറ്റ്‌ കുടുംബത്തിലെ ഒരു പോളച്ചന്‍ മരിച്ചപ്പോ മലയാളികള്‍ക്ക് കോളായിരുന്നു കുറെ ദിവസത്തേക്ക്‌. പോലീസിന്റെ വക ഒരു കഥ. പോലീസിന്റെ കഥ ശരിയല്ലെന്നും ഞങ്ങളുടെ കഥയാണ് ശരിയെന്നും പത്രങ്ങള്‍.. ആകെ മൊത്തം ഒരു കോട്ടയം പുഷ്പനാഥ് നോവല്‍ വായിക്കുന്ന പോലെയായിരുന്നു വായനക്കാര്‍ ഓരോ ദിവസവും കഥയിലെ വഴിത്തിരിവുകള്‍ക്കായി കാത്തിരുന്നത്. അതിനെപ്പറ്റി ഒരു കിടിലന്‍ ബ്ലോഗ് പോസ്റ്റും വന്നു: "മുത്തൂറ്റ് പോള്‍ വധിക്കപ്പെട്ടു. കൊന്നത് കാരി സതീശനാണ് എന്ന് പോലീസും അതല്ല കോടിയേരിയുടെ ഉത്തരവ് പ്രകാരം ഓം പ്രകാശാണ് എന്ന് മാത്രുഭൂമിയും മനോരമയും പറയുന്നു. സത്യം എന്തോ ആകട്ടെ....... കൊല്ലപ്പെട്ടത് പോളിനു പകരം മുത്തുറ്റ് നാസറോ മുത്തൂറ്റ് സുബൈറോ ആയിരുന്നെങ്കില്‍ മനോരമ മാതൃഭൂമി എന്നിവര്‍ നിരത്തുമായിരുന്ന തലക്കെട്ടുകളില്‍ ചിലത്.." [ ലിങ്ക് ] കുറ്റാന്വേഷണ കഥകളുടെ സീരീസ്‌ ഒന്നടങ്ങിയത് ദളിത്‌ കൊലപാതകി ഇറങ്ങിയപ്പോഴാണ്. ഒരുദിവസം കാലത്ത്‌ പ്രഭാതസവാരിക്കിറങ്ങിയ ഒരു വഴിപോക്കന്‍ കൊല്ലപ്പെട്ടു. പോലീസ്‌ ഇത്തവണയും കഥയിറക്കി. അതുവരെ അധികം പേര്‍ കേട്ടിട്ടില്ലാത്ത ഒരു ദളിത്‌ സംഘടനയാണ് കൊലപാതകത്തിന് പിന്നില്‍. അതിലും നിന്നില്ല

പറയാന്‍ മറന്ന പരിഭവങ്ങള്‍

ഇമേജ്
മീനമാസത്തിലെ സൂര്യനില്‍ അബൂബക്കര്‍, ആധാരത്തിലെ ബാപ്പുട്ടി, മഗ് രിബിലെ റസാക്ക്, ധനത്തിലെ അബു, ഗര്‍ ഷോമിലെ നാസറുദ്ദീന്‍.. എന്തോ എനിക്ക് തോന്നാറുണ്ട് മുരളി മുസ്ലിം കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി ജനിച്ച നടനാണെന്ന്. നെയ്തുകാരന്‍ അപ്പമേസ്തിരിയും കാണാക്കിനാവിലെ ഹിന്ദു കഥാപാത്രവും മറക്കാനാവാത്ത മുറിവുകളായി മനസ്സില്‍ നില്‍ക്കുമ്പോഴും. മുസ്ലിം വേഷങ്ങള്‍ ഇത്രയും 'natural' ആയി ചെയ്യുന്ന (ശരി, ചെയ്ത) വേറെ നടന്മാര്‍ ഏറെ ഇല്ലാത്തതുകൊണ്ടായിരിക്കാം. മുരളിയുടെ അഭാവം അറിയാന്‍ തുടങ്ങിയിട്ട് സത്യത്തില്‍ അഞ്ചാറു വര്‍ഷമെങ്കിലുമായി. പുലിജന്മത്തിലേത് പോലും മുരളിയുടെ നിലയ്ക്ക് ഒരു സാധാരണ പെര്‍ഫോര്‍മന്‍സ് ആയിട്ടേ എനിക്ക് തോന്നിയുള്ളൂ. ഇനിയും ഒരുവട്ടം കൂടിയെങ്കിലും ആ തീയൊന്നാളിക്കത്തുന്നത് കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. നടക്കില്ല.

ഒരു കഥ ഒറിജിനല്‍ കഥ

പണ്ടു പണ്ട്, 26/11 നും രണ്ടു ദിവസം മുമ്പ് ഒരുച്ചയ്ക്ക്, കൊച്ചി വിമാനത്താവളത്തിലെ പോലീസിനും പട്ടാളത്തിനും ഒരുമണിക്കൂറോളം ചെറുതായിട്ടൊരു പണി കിട്ടി. പണികൊടുത്തതാകട്ടെ, കണ്ടാല്‍ അത്ര അപകടകാരിയാണെന്ന് തോന്നിക്കാത്ത ഒരു മെഷീനും. ചരിത്രം 26/11കളുടേത് മാത്രമല്ല ഇത്തരം ചില ചെറിയ 24/11കളുടേത് കൂടിയാണ് എന്നതുകൊണ്ട് ആ കഥ ഇവിടെ എഴുതപ്പെടുകയാണ്. നാലുമണിക്കാണു വിമാനം. ഡിപ്പാര്‍ചര്‍ സമയം 16:10. അങ്കമാലിക്ക് എപ്പോഴും വണ്ടിയില്ലാത്തതുകൊണ്ട് രാവിലെത്തന്നെ പരശുറാം എക്സ്പ്രസ്സിനു കയറിയ ഞാന്‍ രണ്ടേകാലായപ്പോഴേയ്ക്ക് വിമാനത്താവളത്തിലെത്തി. കഥ തുടങ്ങാന്‍ പതിനഞ്ചു മിനിട്ടുകൂടി ബാക്കിയുണ്ട്. രണ്ടു വീടുകളില്‍ നിന്നായി കുറേ തേങ്ങയും വാഴയ്ക്കയും (ഏത്തപ്പഴം / നേന്ത്രപ്പഴം എന്നും പറയും. കേന്ദ്രപ്പഴം എന്ന് ‍ഒനിമ ഹല്‍ദാര്‍) വെളിച്ചെണ്ണയും ഒക്കെ കുത്തിനിറച്ച സാമാന്യം ഭാരമുള്ളൊരു ബിഗ് ഷോപ്പറുണ്ടായിരുന്നു തീവണ്ടിയില്‍ കേറുന്ന സമയത്ത് എന്‍റെ കയ്യില്‍. പോരാത്തതിന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന്‍ രാജീവിന്‍റെ വക മത്തി പൊരിച്ചതും കേറി. അങ്കമാലിയില്‍ നിന്ന്‍ എന്തെങ്കിലും ചില്ലറസാധനങ്ങള്‍ കൂടി കേറാനുള്ളൊരു വിദൂരസാധ്യതയുണ്ടായി