ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന NRC / CAA വിരുദ്ധ സമരങ്ങളിലെ 'ഇസ്ലാമിക' ഉള്ളടക്കത്തെക്കുറിച്ചും സ്വീകരിക്കുന്ന സമരരീതികളെക്കുറിച്ചും ഒക്കെ ചൂടേറിയ പല ചർച്ചകളും നടക്കുന്നുണ്ട്. ജാമിയ മില്ലിയ ഇസ്ലാമിയയിൽ സി എ എ / എൻ ആർ സി വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ലദീദ ഫർസാന ടി വി ചർച്ചയിൽ യാക്കൂബ് മേമന്റെ മയ്യിത്ത് നിസ്കാരത്തെപ്പറ്റി പറഞ്ഞ കാര്യങ്ങൾ, സമരത്തിനിറങ്ങിയത് മുസ്ലിങ്ങളെ ബാധിക്കുന്ന കാര്യമായതുകൊണ്ടാണ് എന്നു പറഞ്ഞത്, 'ജിഹാദ്' എന്ന പദമുപയോഗിക്കുന്ന ലദീദയുടെ എഫ് ബി പോസ്റ്റ്, ലദീദ ഷെയർ ചെയ്ത ജാമിയയിലെത്തന്നെ മറ്റൊരു വിദ്യാർത്ഥിയായ ചെഖോവിന്റെ പോസ്റ്റ്, ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ റാനിയാ സുലൈഖ തന്റെ ഒരു പോസ്റ്റിൽ സൂചിപ്പിച്ച 'തേരാ മേരാ രിശ്താ ക്യാ.. ലാ ഇലാഹാ ഇല്ലള്ളാ' എന്ന മുദ്രാവാക്യം, ആ മുദ്രാവാക്യം വിളിച്ചപ്പോൾ 'എല്ലാവർക്കും ഏറ്റു വിളിക്കാവുന്ന മുദ്രാവാക്യങ്ങൾ വിളിക്കൂ' എന്ന തരത്തിലുണ്ടായ ഇടപെടലുകൾ.. ഇതെല്ലാം വലിയ തോതിൽ ദേശീയ തലത്തിൽത്തന്നെ ചർച്ചയായി, കേരളത്തിൽ അതിലേറെ ചർച്ചയാവുന്നു. ലദീദയുടേത് 'ആർ എസ് എസിന്റെ ഭാഷ തന്നെയാണ്...
എ ടി എമ്മില്‍ കണ്ട പരസ്യം : "നിങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസവും (പടം : ആണ്‍കുട്ടിയും അച്ഛനും) നിങ്ങളുടെ മകള്‍ക്ക് കെങ്കേമമായ വിവാഹവും (പടം : പെണ്‍കുട്ടിയും അച്ഛനും) ഉറപ്പുവരുത്തൂ. നിങ്ങള്‍ അടുത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും." അപ്പോള്‍ നമ്മള് ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നായിരുന്നു പറഞ്ഞുവന്നത്? (പരസ്യം ഐ ഡി ബി ഐ - ഫെഡറല്‍ ബാങ്ക് "വെല്‍ത്ത്ഷുറന്‍സി"ന്റേത് .)
കെ എസ് സുദീപ് ( സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും അവരുടെ മനസ്സിൽ അതുണ്ടാക്കുന്ന മുറിവുകളെക്കുറിച്ചുമൊന്നും പുരുഷന്മാർക്ക് മനസ്സിലാവില്ല, അവർ അക്കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതില്ല അല്ലെങ്കിൽ അവരുടെ അഭിപ്രായത്തിന് വിലയില്ല എന്ന് പറയാറുണ്ട്. അതുകൊണ്ട് കുറച്ച് പേടിച്ചുതന്നെയാണ് ഇതെഴുതുന്നത്. ഞാൻ പറയുന്നതിൽ കാര്യമുണ്ടാവില്ല എന്നുറപ്പുള്ളവർക്ക് ഇത് വായിക്കാതെ വിടാവുന്നതാണ്. ) ആ രതി രഞ്ജിത്ത്, ചാന്ദ്നി ലത, സ്നേഹാ എയ്ഞ്ചൽ എന്നീ സ്ത്രീകളുടെ തുറന്നുപറച്ചിലുകളിൽ നിന്ന് തുടങ്ങിയ കേരളത്തിലെ ഈ 'രണ്ടാം മീറ്റൂ' മൂവ്മെന്റ് (തൊമ്മിക്കുഞ്ഞ് രമ്യാ, ആമി രൂപ് ഷൈന തുടങ്ങിയവർ പിന്നീട് തങ്ങളുടെ അനുഭവങ്ങൾ പറഞ്ഞിരുന്നു), അതിന് ദേശീയ പത്രങ്ങളിൽ വരെ കിട്ടിയ കവറേജ്, ഇംഗ്ലീഷ് പത്രത്തിൽ റിപ്പോർട്ട് വന്നപ്പോൾ (Vandana Mohandas, ' Beyond the facade : A second spell of the #MeToo movement is causing ripples across Kerala’s intellectual circles ', ഡെക്കാൻ ക്രോണിക്കിൾ, 2018 ഓഗസ്റ്റ് 3) അത് ചില 'സവർണ്ണ' ഫെമിനിസ്റ്റുകളുടെ ആഖ്യാനങ്ങൾ മാത്രമായത്, അതിൽ നിന്ന് ഈ ...
അഭിപ്രായങ്ങള്‍
emotional :)
gargi