പോസ്റ്റുകള്‍

സമരത്തെരുവിലെ ഇസ്‌ലാമും വയലൻസും

ഇമേജ്
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന NRC / CAA വിരുദ്ധ സമരങ്ങളിലെ 'ഇസ്‌ലാമിക' ഉള്ളടക്കത്തെക്കുറിച്ചും സ്വീകരിക്കുന്ന സമരരീതികളെക്കുറിച്ചും ഒക്കെ ചൂടേറിയ പല ചർച്ചകളും നടക്കുന്നുണ്ട്. ജാമിയ മില്ലിയ ഇസ്ലാമിയയിൽ സി എ എ / എൻ ആർ സി വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ലദീദ ഫർസാന ടി വി ചർച്ചയിൽ യാക്കൂബ് മേമന്റെ മയ്യിത്ത് നിസ്കാരത്തെപ്പറ്റി പറഞ്ഞ കാര്യങ്ങൾ, സമരത്തിനിറങ്ങിയത് മുസ്‌ലിങ്ങളെ ബാധിക്കുന്ന കാര്യമായതുകൊണ്ടാണ് എന്നു പറഞ്ഞത്, 'ജിഹാദ്' എന്ന പദമുപയോഗിക്കുന്ന ലദീദയുടെ എഫ് ബി പോസ്റ്റ്, ലദീദ ഷെയർ ചെയ്ത ജാമിയയിലെത്തന്നെ മറ്റൊരു വിദ്യാർത്ഥിയായ ചെഖോവിന്റെ പോസ്റ്റ്, ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ റാനിയാ സുലൈഖ തന്റെ ഒരു പോസ്റ്റിൽ സൂചിപ്പിച്ച 'തേരാ മേരാ രിശ്താ ക്യാ.. ലാ ഇലാഹാ ഇല്ലള്ളാ' എന്ന മുദ്രാവാക്യം, ആ മുദ്രാവാക്യം വിളിച്ചപ്പോൾ 'എല്ലാവർക്കും ഏറ്റു വിളിക്കാവുന്ന മുദ്രാവാക്യങ്ങൾ വിളിക്കൂ' എന്ന തരത്തിലുണ്ടായ ഇടപെടലുകൾ.. ഇതെല്ലാം വലിയ തോതിൽ ദേശീയ തലത്തിൽത്തന്നെ ചർച്ചയായി, കേരളത്തിൽ അതിലേറെ ചർച്ചയാവുന്നു.  ലദീദയുടേത് 'ആർ എസ് എസിന്റെ ഭാഷ തന്നെയാണ്

സോറി ഇത് എന്റെ രാഷ്ട്രീയമല്ല : എന്ന്, ഒരു ബഹുജൻ പുരുഷൻ

ഇമേജ്
കെ എസ് സുദീപ്  ( സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും അവരുടെ മനസ്സിൽ അതുണ്ടാക്കുന്ന മുറിവുകളെക്കുറിച്ചുമൊന്നും പുരുഷന്മാർക്ക് മനസ്സിലാവില്ല, അവർ അക്കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതില്ല അല്ലെങ്കിൽ അവരുടെ അഭിപ്രായത്തിന് വിലയില്ല എന്ന് പറയാറുണ്ട്. അതുകൊണ്ട് കുറച്ച് പേടിച്ചുതന്നെയാണ് ഇതെഴുതുന്നത്. ഞാൻ പറയുന്നതിൽ കാര്യമുണ്ടാവില്ല എന്നുറപ്പുള്ളവർക്ക് ഇത് വായിക്കാതെ വിടാവുന്നതാണ്. ) ആ രതി രഞ്ജിത്ത്, ചാന്ദ്നി ലത, സ്നേഹാ എയ്ഞ്ചൽ എന്നീ സ്ത്രീകളുടെ തുറന്നുപറച്ചിലുകളിൽ നിന്ന് തുടങ്ങിയ കേരളത്തിലെ ഈ 'രണ്ടാം മീറ്റൂ' മൂവ്മെന്റ് (തൊമ്മിക്കുഞ്ഞ് രമ്യാ, ആമി രൂപ് ഷൈന തുടങ്ങിയവർ പിന്നീട് തങ്ങളുടെ അനുഭവങ്ങൾ പറഞ്ഞിരുന്നു), അതിന് ദേശീയ പത്രങ്ങളിൽ വരെ കിട്ടിയ കവറേജ്, ഇംഗ്ലീഷ് പത്രത്തിൽ റിപ്പോർട്ട് വന്നപ്പോൾ (Vandana Mohandas, ' Beyond the facade : A second spell of the #MeToo movement is causing ripples across Kerala’s intellectual circles ', ഡെക്കാൻ ക്രോണിക്കിൾ, 2018 ഓഗസ്റ്റ് 3) അത് ചില 'സവർണ്ണ' ഫെമിനിസ്റ്റുകളുടെ ആഖ്യാനങ്ങൾ മാത്രമായത്, അതിൽ നിന്ന് ഈ

പന്നികളില്‍ നിന്നു മാറി ഒരു പെണ്ണാണ്

ഇമേജ്
ഒരു ഫേസ്ബുക്ക് കുറിപ്പായി കഴിഞ്ഞ വർഷം അവസാനം എഴുതിയത്. (ചുള്ളിക്കാടിനല്ല. ചുള്ളിക്കാട് 1997-ല്‍ എഴുതിയ 'പന്നി' എന്ന കവിത ഇപ്പോഴും ഉദ്ധരിച്ചുകൊണ്ടിരിക്കുകയും ആഘോഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്ക്.) ഫീകരം. കീഴടക്കി മാത്രം ശീലമുള്ള പന്നികള്‍ (ശരിക്കുമുള്ള പന്നികള്‍ ക്ഷമിക്കുക) ഈ വക കാവ്യ കീഴടക്കലുകള്‍ ആഘോഷിച്ചുകൊണ്ടി രിക്കട്ടെ. എന്ന് സ്വന്തം : മറ്റേതു സ്ത്രീയ്ക്കും പുരുഷനും എന്ന പോലെ എന്റെ അമ്മയ്ക്കും പെങ്ങള്‍ക്കും ഭാര്യയ്ക്കും മക്കള്‍ക്കും ഒന്നും ലൈംഗിക സ്വാത്രന്ത്ര്യം എന്നല്ല ഒരു സ്വാതന്ത്ര്യവും ഞാനായിട്ട് പ്രഖ്യാപിക്കേണ്ടതില്ല എന്ന് കരുതുന്ന; അറിവിന്റെ കനികളില്‍ വശീകൃതനാവുന്ന; ദിവ്യദു:ഖങ്ങള്‍ കേട്ടിരിക്കുകയും തന്റെ ദിവ്യദു:ഖങ്ങള്‍ കേള്‍ക്കാന്‍ മനസ്സുള്ളവരെ വിശ്വസിക്കുകയും ചെയ്യുന്ന; ആരുടെയും സ്വര്‍ഗ്ഗ രാജ്യങ്ങളിലേയ്ക്ക് പതാക ഏന്താത്ത; ഫെമിനിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന; ഒരു പെണ്ണാണ്. (ചിത്രം : ജിബ്രാന്‍) ഈ കവിത എഴുതിയതിനുശേഷം കവിയുമായി ഈ വിഷയത്തിൽ നടന്ന ഒരു സംവാദം ഇവിടെ കാണാം.

അപ്പോള്‍ നമ്മള്‍ ഏതു നൂറ്റാണ്ടിലാണ്..

ഇമേജ്
എ ടി എമ്മില്‍ കണ്ട പരസ്യം : "നിങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസവും (പടം : ആണ്‍കുട്ടിയും അച്ഛനും) നിങ്ങളുടെ മകള്‍ക്ക് കെങ്കേമമായ വിവാഹവും (പടം : പെണ്‍കുട്ടിയും അച്ഛനും) ഉറപ്പുവരുത്തൂ. നിങ്ങള്‍ അടുത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും." അപ്പോള്‍  നമ്മള്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നായിരുന്നു പറഞ്ഞുവന്നത്? (പരസ്യം ഐ ഡി ബി ഐ - ഫെഡറല്‍ ബാങ്ക് "വെല്‍ത്ത്ഷുറന്‍സി"ന്റേത് .)

അയ്യപ്പനും ജോണ്‍സണും : രണ്ട്‌ നക്ഷത്രങ്ങള്‍ പൊലിഞ്ഞൊരു വ്യാഴാഴ്ച

ഇമേജ്
" ആദ്യം ഞാന്‍ സി അയ്യപ്പന്‍റെ കഥകള്‍ വായിച്ചപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. അതെനിക്കൊരു പുതിയ ഭാഷയായിരുന്നു, ചിന്തയുടെയും ഭാവനയുടെയും പുതിയൊരു ലോകം. എനിക്ക് എന്റെയുള്ളിലുള്ള എം ടിയേയും മുകുന്ദനെയും (എന്‍ എസ്) മാധവനെയും ആനന്ദിനെയും വി കെ എന്നിനെയുമൊക്കെ ആദ്യം കൊല്ലണം, അയ്യപ്പന്‍റെ കഥകള്‍ മനസ്സിലാവാന്‍. അദ്ദേഹം നമ്മളെ പിന്തുടര്‍ന്നുകൊണ്ടിരിക്കും എന്നെനിക്കുറപ്പാണ്.. അദ്ദേഹത്തിന്റെ കഥകളിലെ കഥാപാത്രങ്ങളെപ്പോലെ.. RIP. " [എന്റെ സുഹൃത്ത് രഞ്ജിത്ത്, ഫെയ്സ്ബുക്കില്‍.] ടെലിവിഷന്‍ ചാനലുകള്‍ ദളിത്‌ സാഹിത്യകാരന്‍ സി അയ്യപ്പന്‍ അന്തരിച്ചു എന്നുപറഞ്ഞ് അദ്ദേഹത്തെ ഒതുക്കി. പത്രങ്ങളാകട്ടെ ഉള്‍പ്പേജിലെ ഒറ്റക്കോളം വാര്‍ത്തയിലും. അങ്ങനെ ഒതുങ്ങേണ്ടിയിരുന്ന ഒരാളല്ല ശ്രീ സി അയ്യപ്പന്‍. ശ്രീ അജയ് ശേഖര്‍ പറയുന്നതുപോലെ, എഴുതിയ കഥകള്‍ എണ്ണത്തില്‍ കുറവാകാമെങ്കിലും കഥയുടെ ശില്പവിദ്യയില്‍ അദ്ദേഹത്തിന്റെ കരവിരുത് മലയാളത്തിലെ എന്നല്ല ഏതൊരു ഭാഷയിലെയും മികച്ച കഥയെഴുത്തുകാരോട് കിടപിടിയ്ക്കുന്നതാണ്. (Ajay Sekher continues in his e-mail : " ..His opening of the new radical idiom and a new

ഗുരുവായൂര്‍ മാഹാത്മ്യം

(തസ്നിയുടെ സംഭവം കേട്ടപ്പോള്‍ ഓര്‍മ്മവന്നത്) അഞ്ചാറു വര്‍ഷം മുമ്പ്. സമയം പട്ടാപ്പകല്‍ : ഉച്ചയ്ക്ക് രണ്ടുമണി-മൂന്നുമണി. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഞാനും എന്റെ കൂട്ടുകാരിയും ബസ്സ് കാത്ത് ഇരിക്കുന്നു. കൂട്ടുകാരി കാണത്തക്ക വിധത്തില്‍ ഗര്‍ഭിണിയും ആണ്. കുറേപ്പേര്‍ 'ഒരുമാതിരി' നോട്ടം നോക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ കാര്യമാക്കിയില്ല. കു റച്ച്‌ കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ എന്നെ പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് കൊണ്ടുപോയി.     എന്താണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം, എവിടെനിന്നാണ് വരുന്നത്, എങ്ങോട്ടാണ് പോവുന്നത് എന്നൊക്കെയുള്ള 'പതിവ് ചോദ്യങ്ങള്‍' ചോദിച്ചു അവിടത്തെ 'വലിയ' പോലീസുകാരന്‍ . എന്റെ സുഹൃത്താണ് കൂടെയുള്ളത് എന്ന് പറഞ്ഞു, എറണാകുളത്തുനിന്നു വരുന്നതാണെന്നും വളാഞ്ചേരിയില്‍ എന്റെ വീട്ടിലേയ്ക്ക് പോവുകയാണ് എന്നും. എന്നോട് ചോദിച്ച ചോദ്യമൊക്കെ കൂട്ടുകാരിയോടും മാറ്റിനിര്‍ത്തി ചോദിച്ചു. (അവള്‍ക്ക് ഗുരുവായൂര്‍ വച്ചുതന്നെ ഇത് ഇത്തരത്തിലുള്ള രണ്ടാമത്തെ അനുഭവമായിരുന്നു!)    പിന്നെ അയാള്‍ പറഞ്ഞു കുറച്ചുനേരമായി 'നാട്ടുകാര്‍' പരാതിപ്പെടുന്നു എന്ന്. എന്തിനാണ് പരാ

വിളയാട്ട്യേരി ഇമ്പിച്ചിക്കോയ

ഇമേജ്
"..സ്വന്തക്കാരും ബന്ധക്കാരും വെറുപ്പോടെ മാറിനിന്നപ്പോള്‍ ടി ബി രോഗികളെ തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ സ്വന്തം ചെലവില്‍ കോഴിക്കോട്ടെ ആശുപത്രികളില്‍ എത്തിച്ചത് മുതല്‍ക്കാണ് ഇമ്പിച്ചിക്കോയയുടെ സാമൂഹ്യപ്രതിബദ്ധതയാര്‍ന്ന ജീവിതം ജനം മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇമ്പിച്ചിക്കോയയുടെ  ജീവിതം മറ്റുള്ളവര്‍ക്കു വേണ്ടിയായിരുന്നു.  ക്ഷേമ പെന്‍ഷനുകളും സഹായങ്ങളും എത്തിക്കാന്‍ സര്‍ക്കാര്‍ ഓഫീസിന്റെ പടി കയറിയും ആശുപത്രികളില്‍ രോഗികള്‍ക്ക് സാന്ത്വനമേകിയും അദ്ദേഹം മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ജീവിച്ചു. ജീവിതത്തിലെ സ്വകാര്യ ആവശ്യങ്ങള്‍ പലതും ഇക്കാരണത്താല്‍ മാത്രം ഇമ്പിച്ചിക്കോയയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു.." "..സേവനപ്രവര്‍ത്തനം എന്താണെന്ന് നാട്ടുകാര്‍ക്ക് ജീവിതം കൊണ്ട് കാണിച്ചുകൊടുത്ത ഇമ്പിച്ചിക്കോയയ്ക്ക് പലപ്പോഴും നല്ല വാക്കുപോലും അംഗീകാരമായി ലഭിച്ചിരുന്നില്ല. നവാബ് രാജേന്ദ്രന്‍ ഫൌണ്ടേഷന്റെ പ്രഥമപുരസ്കാരവും മറ്റു പ്രാദേശിക അംഗീകാരങ്ങളും ഇതിനിടയില്‍ ഇദ്ദേഹത്തെ തേടിയെത്തിയെന്നു മാത്രം. ജീവിതത്തില്‍ സ്വകാര്യസ്വത്ത്‌ സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും മക്കള്‍ക്ക്‌ മെച്ചപ്പെട്ട വിദ്യാഭ്