വിളയാട്ട്യേരി ഇമ്പിച്ചിക്കോയ

"..സ്വന്തക്കാരും ബന്ധക്കാരും വെറുപ്പോടെ മാറിനിന്നപ്പോള്‍ ടി ബി രോഗികളെ തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ സ്വന്തം ചെലവില്‍ കോഴിക്കോട്ടെ ആശുപത്രികളില്‍ എത്തിച്ചത് മുതല്‍ക്കാണ് ഇമ്പിച്ചിക്കോയയുടെ സാമൂഹ്യപ്രതിബദ്ധതയാര്‍ന്ന ജീവിതം ജനം മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇമ്പിച്ചിക്കോയയുടെ  ജീവിതം മറ്റുള്ളവര്‍ക്കു വേണ്ടിയായിരുന്നു.  ക്ഷേമ പെന്‍ഷനുകളും സഹായങ്ങളും എത്തിക്കാന്‍ സര്‍ക്കാര്‍ ഓഫീസിന്റെ പടി കയറിയും ആശുപത്രികളില്‍ രോഗികള്‍ക്ക് സാന്ത്വനമേകിയും അദ്ദേഹം മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ജീവിച്ചു. ജീവിതത്തിലെ സ്വകാര്യ ആവശ്യങ്ങള്‍ പലതും ഇക്കാരണത്താല്‍ മാത്രം ഇമ്പിച്ചിക്കോയയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു.."

"..സേവനപ്രവര്‍ത്തനം എന്താണെന്ന് നാട്ടുകാര്‍ക്ക് ജീവിതം കൊണ്ട് കാണിച്ചുകൊടുത്ത ഇമ്പിച്ചിക്കോയയ്ക്ക് പലപ്പോഴും നല്ല വാക്കുപോലും അംഗീകാരമായി ലഭിച്ചിരുന്നില്ല. നവാബ് രാജേന്ദ്രന്‍ ഫൌണ്ടേഷന്റെ പ്രഥമപുരസ്കാരവും മറ്റു പ്രാദേശിക അംഗീകാരങ്ങളും ഇതിനിടയില്‍ ഇദ്ദേഹത്തെ തേടിയെത്തിയെന്നു മാത്രം.

ജീവിതത്തില്‍ സ്വകാര്യസ്വത്ത്‌ സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും മക്കള്‍ക്ക്‌ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞിരുന്നു.." (മലയാള മനോരമയില്‍ വന്ന കുറിപ്പില്‍ നിന്ന്).

ഇദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അദ്ദേഹത്തിന്‍റെ നല്ല പ്രവൃത്തികള്‍ തുടര്‍ന്നു കൊണ്ടുപോവേണ്ടത് എന്റെയും ബേനസീറിന്റെയും നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തവും.

അഭിപ്രായങ്ങള്‍

മാനവന്‍ പറഞ്ഞു…
അദ്ദേഹത്തിനായി പ്രാറ്ത്തിക്കുന്നു

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കഥ ഒറിജിനല്‍ കഥ

സമരത്തെരുവിലെ ഇസ്‌ലാമും വയലൻസും

കൊലപാതകങ്ങള്‍