പണ്ടു പണ്ട്, 26/11 നും രണ്ടു ദിവസം മുമ്പ് ഒരുച്ചയ്ക്ക്, കൊച്ചി വിമാനത്താവളത്തിലെ പോലീസിനും പട്ടാളത്തിനും ഒരുമണിക്കൂറോളം ചെറുതായിട്ടൊരു പണി കിട്ടി. പണികൊടുത്തതാകട്ടെ, കണ്ടാല്‍ അത്ര അപകടകാരിയാണെന്ന് തോന്നിക്കാത്ത ഒരു മെഷീനും. ചരിത്രം 26/11കളുടേത് മാത്രമല്ല ഇത്തരം ചില ചെറിയ 24/11കളുടേത് കൂടിയാണ് എന്നതുകൊണ്ട് ആ കഥ ഇവിടെ എഴുതപ്പെടുകയാണ്. നാലുമണിക്കാണു വിമാനം. ഡിപ്പാര്‍ചര്‍ സമയം 16:10. അങ്കമാലിക്ക് എപ്പോഴും വണ്ടിയില്ലാത്തതുകൊണ്ട് രാവിലെത്തന്നെ പരശുറാം എക്സ്പ്രസ്സിനു കയറിയ ഞാന്‍ രണ്ടേകാലായപ്പോഴേയ്ക്ക് വിമാനത്താവളത്തിലെത്തി. കഥ തുടങ്ങാന്‍ പതിനഞ്ചു മിനിട്ടുകൂടി ബാക്കിയുണ്ട്. രണ്ടു വീടുകളില്‍ നിന്നായി കുറേ തേങ്ങയും വാഴയ്ക്കയും (ഏത്തപ്പഴം / നേന്ത്രപ്പഴം എന്നും പറയും. കേന്ദ്രപ്പഴം എന്ന് ഒനിമ ഹല്‍ദാര്‍) വെളിച്ചെണ്ണയും ഒക്കെ കുത്തിനിറച്ച സാമാന്യം ഭാരമുള്ളൊരു ബിഗ് ഷോപ്പറുണ്ടായിരുന്നു തീവണ്ടിയില്‍ കേറുന്ന സമയത്ത് എന്റെ കയ്യില്‍. പോരാത്തതിന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് രാജീവിന്റെ വക മത്തി പൊരിച്ചതും കേറി. അങ്കമാലിയില്‍ നിന്ന് എന്തെങ്കിലും ചില്ലറസാധനങ്ങള്‍ കൂടി കേറാനുള്ളൊരു വിദൂരസാധ്യതയുണ്ടായി...
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന NRC / CAA വിരുദ്ധ സമരങ്ങളിലെ 'ഇസ്ലാമിക' ഉള്ളടക്കത്തെക്കുറിച്ചും സ്വീകരിക്കുന്ന സമരരീതികളെക്കുറിച്ചും ഒക്കെ ചൂടേറിയ പല ചർച്ചകളും നടക്കുന്നുണ്ട്. ജാമിയ മില്ലിയ ഇസ്ലാമിയയിൽ സി എ എ / എൻ ആർ സി വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ലദീദ ഫർസാന ടി വി ചർച്ചയിൽ യാക്കൂബ് മേമന്റെ മയ്യിത്ത് നിസ്കാരത്തെപ്പറ്റി പറഞ്ഞ കാര്യങ്ങൾ, സമരത്തിനിറങ്ങിയത് മുസ്ലിങ്ങളെ ബാധിക്കുന്ന കാര്യമായതുകൊണ്ടാണ് എന്നു പറഞ്ഞത്, 'ജിഹാദ്' എന്ന പദമുപയോഗിക്കുന്ന ലദീദയുടെ എഫ് ബി പോസ്റ്റ്, ലദീദ ഷെയർ ചെയ്ത ജാമിയയിലെത്തന്നെ മറ്റൊരു വിദ്യാർത്ഥിയായ ചെഖോവിന്റെ പോസ്റ്റ്, ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ റാനിയാ സുലൈഖ തന്റെ ഒരു പോസ്റ്റിൽ സൂചിപ്പിച്ച 'തേരാ മേരാ രിശ്താ ക്യാ.. ലാ ഇലാഹാ ഇല്ലള്ളാ' എന്ന മുദ്രാവാക്യം, ആ മുദ്രാവാക്യം വിളിച്ചപ്പോൾ 'എല്ലാവർക്കും ഏറ്റു വിളിക്കാവുന്ന മുദ്രാവാക്യങ്ങൾ വിളിക്കൂ' എന്ന തരത്തിലുണ്ടായ ഇടപെടലുകൾ.. ഇതെല്ലാം വലിയ തോതിൽ ദേശീയ തലത്തിൽത്തന്നെ ചർച്ചയായി, കേരളത്തിൽ അതിലേറെ ചർച്ചയാവുന്നു. ലദീദയുടേത് 'ആർ എസ് എസിന്റെ ഭാഷ തന്നെയാണ്...
പുതിയത് പ്രേമജിഹാദാണ്. മലയാളികളുടെ (ഇന്ത്യക്കാരുടെ തന്നെയും) ഒരു സൗന്ദര്യബോധത്തില്‍ സുന്ദരക്കുട്ടപ്പന്മാരായ ആങ്കുട്ടികള് ഏറെയും മുസല്‍മാന്മാരായിപ്പോയി എന്തുചെയ്യാം. പെണ്‍കുട്ടികള്‍, ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമൊക്കെ ജാതിമതഭേദമന്യേ ഈ സുന്ദരന്മാരുടെ പുറകെയാണ്. ബാക്കിയുള്ളോര്‍ക്ക് സഹിക്കുമോ? ഭൂരിപക്ഷമാണെന്ന് അഹങ്കരിച്ചു നടക്കുന്ന ഹിന്ദുക്കള്‍ ആണുങ്ങള്‍ക്ക് പ്രത്യേകിച്ചും. അവരെ പറഞ്ഞിട്ട് കാര്യമില്ല. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കേരളത്തില്‍ മാത്രമുള്ള ഒരു പ്രതിഭാസവുമല്ല. ഉത്തര്‍ പ്രദേശിലും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും കോളേജുകളില്‍ 'ലൌ ജിഹാദ്' നടക്കുന്നു എന്നുപറഞ്ഞ് സംഘപരിവാരങ്ങള്‍ വിറളിപൂണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. കിട്ടിയ ചാന്‍സിലൊക്കെ ഭീഷണി മുഴക്കുകയും അടിക്കാന്‍ പറ്റിയാല്‍ അടിക്കുകയും ഒക്കെ ചെയ്തുകൊണ്ട്. [ബോംബെക്കാരി പരോമിത വോറ ഇതിനെപ്പറ്റി ഒരു പടവും പിടിച്ചിരുന്നു.] കേരളത്തിലും ഇത് പുതിയ കഥയല്ല. എന്റെ 'മോന്റമ്മ'യും ഒരു മുസ്ലിം യുവാവിനെ കുറച്ചുകാലം പ്രേമിച്ചു, ആര് എസ് എസുകാര്‍ അന്നും വെട്ടാന്‍ നടന്നു. കല്യാണവും മതം മാറ്റവ...
അഭിപ്രായങ്ങള്‍
emotional :)
gargi